ഭോപ്പാൽ: ത്വിഷ ശർമ മരണക്കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സമർത് സിംഗിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭോപ്പാലിലെ കോടതി ഏഴ് ദിവസമാണ് സമർത് സിംഗിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഇയാളോട് ആവശ്യപ്പെട്ടു.
നേരത്തെ, ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മേയ് 12നാണ് ത്വിഷ ശർമയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം മുതൽ സമർത് സിംഗ് ഒളിവിലായിരുന്നു. വെള്ളിയാഴ്ചയാണ് ജബൽപൂരിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഭോപ്പാൽ പോലീസിന് കൈമാറുകയും ഇയാളെ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.